Saturday 30 October 2021

സിപിഎമ്മിന്റെ വിദ്യാർഥിപ്രസ്ഥാനങ്ങൾ

SFI... സഹപ്രവർത്തകയോട് "തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും" എന്നു പറഞ്ഞ SFI ഇങ്ങനെയൊക്കെയാണ്... ആവിഷ്കാര സ്വാതന്ത്ര്യം... തെളിഞ്ഞ ചിന്ത... ജനാധിപത്യം... സോഷ്യലിസം... ആവശ്യത്തിലധികം വിവരദോഷവും... അതാണ്‌ SFI... 😏😏😏

Saturday 12 December 2020

കർഷക സമരത്തിലെ രാഷ്ട്രീയം

കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യനിയമം 2020

ഉൽപ്പാദകരായ കർഷകരെ വിളകകളുടെ വിലനിർണയാവകാശത്തിൽനിന്നും പൂർണ്ണമായി ഒഴിവാക്കുകയും ഇടനിലക്കാർക്കും അദാനി,അംബാനി തുടങ്ങിയ കോർപ്പറേറ്റുകൾക്കും കൊള്ളലാഭമുണ്ടാക്കുവാൻ വേണ്ടിമാത്രം മോദിസർക്കാർ ഉണ്ടാക്കിയ കരിനിയമം.

ഈ നിയമമനുസരിച്ച് ഒരോ വിളയ്ക്കും താങ്ങുവില (Minimum Supportive Price) നിർണ്ണയിക്കാനുള്ള അവകാശം അദാനിയേപ്പോലെയുള്ള കോർപ്പറേറ്റ് കുത്തകകൾക്കാവും. കർഷകന് ഉൽപാദനച്ചിലവുപോലും കിട്ടാതെയാവുന്ന അവസ്ഥ സംജാതമാകുന്നുവെന്നർഥം. നാടിന്റെ നട്ടെല്ലായ കർഷകരുടെ നടുവൊടിക്കുന്ന ഈ കരിനിയമത്തിനെതിരെയാണ് ഇപ്പോള്‍ നടക്കുന്ന കർഷക സമരം.

കർഷകന് തന്റെ വിളകൾക്ക് താങ്ങുവിലപോലും ലഭിക്കില്ല എന്നുമാത്രമല്ല ഈ നിയമമനുസരിച്ച് കർഷകരുടെ പരാതികൾ പരിഗണിക്കുന്നത് സബ്കളക്ടർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനോ, കോർപ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികൾ ഉൾപ്പെട്ട അപ്ലറ്റ് സമിതിയോ ആവും... അപ്പോഴും അവസാന തീരുമാനം മുതലാളിയുടേത് തന്നെ.

നീതിതേടി കർഷകന് കോടതിയിൽ പോകാനും തരമില്ല. കാരണം ജുഡീഷ്യറിക്ക് പുറത്താണ് ഈ നിയമം. അപ്ലറ്റ് സമിതിയുടെ തീരുമാനങ്ങൾ സിവിൽ കോടതികളിൽ ചോദ്യംചെയ്യാനാവില്ല. ഭരണഘടന അനുശാസിക്കുന്ന നിയമപരമായ അവകാശംപോലും കർഷകന് നിഷേധിക്കപ്പെടുന്നു.

വിളകൾക്ക് വിലനിർണയിക്കാനുള്ള അവകാശം കർഷകനിൽത്തന്നെ നിക്ഷിപ്തമാകണം. കർഷകന് അഭിപ്രായങ്ങൾക്കും അവകാശങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന കരിനിയമം പിൻവലിക്കുന്നതുവരെ കർഷകസമരത്തിന് പിന്തുണയുമായി.. അന്നമൂട്ടുന്നവർക്ക് കൈത്താങ്ങായി നാമോരോരുത്തരും ഉണ്ടാവണം.

രാഷ്ട്രീയനേതൃത്വം ഇല്ലാത്ത കർഷകസമരം.

വിവാദനിയമങ്ങൾക്കെതിരെ സമരം തുടങ്ങിയത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായിരുന്നു.

എന്നാൽ സമരം കൊടുമ്പിരി കൊണ്ടപ്പോൾ രാഷ്ട്രീയനേതൃത്വം സമരത്തിന്റെ മുന്നണിയിൽനിന്ന് പിന്നോക്കം മാറിയത് വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയാണ്.

കർഷകസമരം പൂർണ്ണമായും കർഷകരുടെത് തന്നെയാവണം... രാജ്യത്തെ നൂറിൽപ്പരം കർഷകസംഘടനകളും ഒന്നിച്ച് ഒരേ ശബ്ദത്തിൽ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തിയാൽ അതിൽ കല്ലുകടികൾ ഉണ്ടാകുമെന്നതിൽ തർക്കമില്ല.

രാഹുല്‍ഗാന്ധിയെപ്പോലെയൊരാൾ കർഷകസമരത്തിന്റെ നേതൃത്വം ഏറ്റെടുത്താൽ ദേശീയതും, പാകിസ്ഥാനും, രാജ്യദ്രോഹവും, വ്യക്തി അധിക്ഷേപവുമൊക്കെച്ചേർത്ത് സംഘപരിവാറിന്റെ നേതൃത്വത്തിൽ കുപ്രചരണങ്ങൾ നടത്തി സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ മാറ്റിക്കളയും. CAA NRC പോലെയുള്ള വിഷയങ്ങളിൽ അതു നാം അനുഭവിച്ചറിഞ്ഞതുമാണ്.

സമരഭടൻമാർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകിയും, പ്രശ്നപരിഹാരത്തിനായി രാഷ്ട്രപതിയെ കാണുന്നതടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളെല്ലാവരുംതന്നെ സജീവമായിത്തന്നെ സമരത്തോടൊപ്പം നിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ.

കർഷകസമരത്തിന്റെ ശ്രദ്ധ ഏതെങ്കിലും ഒരു നേതാവിലേക്കുമാത്രം കൊണ്ടുവന്ന് അയാളെ തേജോവധം ചെയ്ത് സമരത്തിന്റെ ഗതി മാറ്റിവിടുന്ന സംഘപരിവാർ കുരുട്ടുബുദ്ധി മനസിലാക്കാനുള്ള വിവേകം കേരളത്തിലെ സിപിഎമ്മിനൊഴികെ സമരത്തിന് പിന്തുണ നൽകുന്ന എല്ലാ രാഷ്ട്രീയകക്ഷികൾക്കുമുണ്ട്.

പഴയ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തും സമരത്തിനൊപ്പം നിൽക്കുന്ന ഏതാനും കേരള നേതാക്കളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് നടത്തിയും കർഷകസമരത്തെ ഹൈജാക്ക് ചെയ്യാൻ കേരളത്തിലെ സിപിഎം വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സമരത്തിന്റെ വസ്തുതകൾ പ്രചരിപ്പിക്കുകയല്ല അവരുടെ ലക്ഷ്യം... കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളേയും അധിക്ഷേപിക്കാനായാണ് ഈ ചരിത്രസമരത്തെ കേരള സിപിഎം ഉപയോഗിക്കുന്നത്.

കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും നാല് വോട്ടുകൾ കൂടുതല്‍ നേടിയെടുക്കാനുള്ള ഒരു ഉപാധി മാത്രമാണവർക്ക് കർഷകസമരം.

നൂറിൽപ്പരം കർഷകസംഘടനകൾ ഒന്നുചേർന്ന് ചെയ്യുന്ന മഹത്തായ സമരത്തെ പൊളിക്കാനായി കേന്ദ്രസർക്കാരും സംഘപരിവാറും സകല കുതന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നു. അണ്ണാ ഹസാരെയും, കെജരിവാളിനേയും പോലെയുള്ള തുരപ്പൻമാർ മുഖംമൂടിയണിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.
ഇതൊക്കെ മനസിലാക്കിക്കൊണ്ട് കർഷകസമരത്തിൽ സങ്കുചിത രാഷ്ട്രീയം കളിച്ച് സംഘപരിവാറിന്റെ ചട്ടുകമാകാതെ പ്രവർത്തിക്കാനുള്ള സാമാന്യബോധം കേരളത്തിലെ സിപിഎം കാണിക്കണം.

രാജ്യത്തിന്റെ ജീവനാഡികളായ കർഷകൾ ഉന്നയിക്കുന്ന ; കരിനിയമം റദ്ദാക്കുന്നതുൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങളെല്ലാംതന്നെ മോദിസർക്കാർ അംഗീകരിക്കുംവരെ സമരം തുടരുകതന്നെ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.

അന്നം തരുന്നവരുടെ ആവശ്യങ്ങൾക്കൊപ്പം എന്നും....

അഭിവാദ്യങ്ങള്‍...

Monday 30 November 2020

ആവിഷ്കാരസ്വാതന്ത്ര്യം CPM സൈബർ പോരാളികളുടെ നോട്ടത്തിൽ

മമ്മൂട്ടിക്കും,ഇന്നസെന്റിനും,KPAC ലളിതക്കും, മുകേഷിനും, സോളാർ നായികയുടെ ഭർത്താവിന്റെ ഇടി വാങ്ങിക്കൂട്ടിയ ഗണേശകുമാരനും എന്തിനേറെ മയക്കുമരുന്നുകേസിൽ ജയിലിൽ കിടക്കുന്ന ബിനീഷ് കൊടിയേരിക്കും രാഷ്ട്രീയം പറയാം.. അത് ഇടതു രാഷ്ട്രീയമായതുകൊണ്ട് കുഴപ്പമില്ല... കയ്യടിക്കാം... സിന്ദാബാദ് വിളിക്കാം...

പക്ഷേ ധർമ്മജൻ ബോൾഗാട്ടിയും സലീം കുമാറും കോൺഗ്രസാവാൻ പാടില്ല .... കോൺഗ്രസ് രാഷ്ട്രീയം പറയാൻ പാടില്ല... പറഞ്ഞാൽ ഞങ്ങൾ തെറി പറയും... മീൻ കച്ചവടക്കാരാ എന്നു വിളിക്കും... വീട്ടിലിരിക്കുന്നവരെയുൾപ്പടെ തന്തക്കു പറയും... അത് ഞങ്ങൾ CPM സൈബർ വെട്ടുക്കിളികളുടെ സ്വാതന്ത്ര്യം..

ഹേ CPM സൈബർ വെട്ടുക്കിളികളേ...
ഇടതുരാഷ്ട്രീയം പറയുന്ന കലാകാരൻമാർക്ക് എന്താണ് പ്രിവിലേജ്?? ഇൻഡ്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ഇടതുപക്ഷത്തിനായി സംസാരിക്കുന്നവരേപ്പോലെതന്നെ ധർമ്മജനും സലീംകുമാറിനുമുണ്ട്..

ഏതു രാഷ്ട്രീയത്തിൽ വിശ്വസിക്കണം എന്നുള്ളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. കലാകാരനായതുകൊണ്ട് ഇടതുരാഷ്ട്രീയം മാത്രമേ പറയാൻ പാടുള്ളൂ എന്നു തിട്ടൂരമിറക്കി ഫാസിസം നടപ്പിലാക്കാൻ ഇത് കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയയല്ല...
ഇത് ഇൻഡ്യയാണ്... കേരളമാണ് ...

Friday 13 September 2019

മരടിലെ ഫ്ലാറ്റുകളും സുപ്രീംകോടതി വിധിയും

പത്തു വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന സ്ഥലം... അത്രയും കാലംകൊണ്ടുതന്നെ നികുതിയും കൊടുത്തുകൊണ്ടിരിക്കുന്നു.. വൈദ്യുതി, വെള്ളം തുടങ്ങിയ ചാർജുകളും സർക്കാരിലേക്ക് കൊടുത്തുകൊണ്ടിരിക്കുന്നു...
ഇപ്പോള്‍ 'പരിസ്ഥിതിലോലപ്രദേശ'മെന്ന കാരണത്താൽ മരടിലെ പാർപ്പിട സമുച്ചയങ്ങൾ പൊളിക്കണമത്രേ??

എന്റെ ചോദ്യമിതാണ്... ഇത്രകാലം എവിടെയായിരുന്നു ഇപ്പോള്‍ 'ഫ്ലാറ്റുകൾ പൊളിക്കണമെന്ന്' വിധി പ്രഖ്യാപിച്ച നിയമവ്യവസ്ഥ??

പരിസ്ഥിതിലോല പ്രദേശത്ത് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദം കൊടുത്ത സർക്കാർ സംവിധാനങ്ങളും, നിർമ്മാണം നടത്തിയവരുമല്ലേ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ?? യഥാര്‍ഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത് അവരല്ലേ?? വൈദ്യുതി കണക്ഷനും, വാട്ടർ കണക്ഷനും നൽകിയവരും ഉത്തരവാദികളല്ലേ??

ടി പാർപ്പിട സമുച്ചയങ്ങളിലെ  താമസക്കാരിൽനിന്നും ഇക്കണ്ടകാലമത്രയും സർക്കാരിലേക്ക് നികുതിയും പിരിച്ചിട്ടുണ്ടല്ലോ?? അതൊക്കെ തിരിച്ചുനൽകാൻ സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയും തയാറാകുമോ??

സർക്കാർ സംവിധാനങ്ങൾക്കെതിരേയും ടി സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദം കൊടുത്തവർക്കും, നിർമ്മാണം നടത്തിയവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചാൽ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരമോ പകരം താമസസൗകര്യങ്ങളോ  ലഭിക്കുമെന്നുണ്ടങ്കിൽ ആ വഴിക്കു നീങ്ങാനും ബാധിക്കപ്പെട്ടവർ ശ്രമിക്കണം.

സകല സമ്പാദ്യങ്ങളും മുടക്കി സ്വന്തമാക്കിയ കിടപ്പാടം നഷ്ടപ്പെടുവാൻ പോകുന്ന ഒരുകൂട്ടം മനുഷ്യരുടെ വേദന മനസിലാക്കാൻ വൈകിയവേളയിലെങ്കിലും നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു...

#ഉദ്യോഗസ്ഥ_അനാസ്ഥമൂലം_മരടിൽ_സകല_സമ്പാദ്യങ്ങളും_നഷ്ടപ്പെടുവാൻ_പോകുന്ന_ഒരുകൂട്ടം_മനുഷ്യർക്കൊപ്പം.

ശ്രീനാരായണീയ ദർശനം

ഇന്ന് ചിങ്ങമാസത്തിലെ ചതയം..
മാനവരാശിയുടെ നൻമയ്ക്കായി മഹത്തായ കാഴ്ചപ്പാടുകൾ നൽകിയ മഹാനുഭാവൻ ശ്രീനാരായണഗുരുവിന്റെ ജൻമദിനം...

പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾക്കുമെതിരെ സഹിഷ്ണുതയോടെ പ്രവർത്തിച്ചിരുന്ന സാമൂഹികപരിഷ്കർത്താക്കളിൽ ശ്രേഷ്ഠനായിരുന്നു ശ്രീനാരയണഗുരു.

മനുഷ്യരാശിക്കുവേണ്ടി ഏറ്റവും മഹത്തായ ആദർശവും കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹാത്മാവായിരുന്നു ശ്രീനാരായണഗുരു.
''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ''ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. ''മതമേതായാലും മനുഷ്യൻ നന്നായാൽ മതി.'' എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം.

സാമൂഹികതിന്മകൾക്കെതിരെയും, അനാചാരങ്ങൾക്കെതിരെയും വിദ്യനേടി പ്രബുദ്ധരാകുവാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

പക്ഷേ വർത്തമാനകാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾക്കും കാഴ്ചപ്പാടുകൾക്കും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. തന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രചരിപ്പിക്കാനായി ശ്രീനാരായണഗുരു രൂപീകരിച്ച സംഘടനപോലുമിന്ന് അർഹമായ കരങ്ങളിലല്ല എത്തിപ്പെട്ടത് എന്നുള്ളത് വളരെ ദുഃഖകരമാണ്‌. വിഗ്രഹാരാധന പാടില്ല, കണ്ണാടി നോക്കി പ്രാർഥിക്കണം എന്നുദ്ഘോഷിച്ച ശ്രീനാരായണഗുരുവിനെപ്പോലും ചില്ലുകൂട്ടിലടച്ച് ദൈവമായി ആരാധിക്കുന്ന കാഴ്ച പരമദയനീയമാണ്.

ആഘോഷങ്ങളും, മനുഷ്യബന്ധങ്ങൾപോലും ജാതി-മതചിന്തകളുടെ അടിസ്ഥാനത്തിൽ നിർവചിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ശ്രീനാരായണീയ ദർശനങ്ങളും, ആശയങ്ങളും വളരെ പ്രസക്തമാകുന്നു.

പുതിയ തലമുറയെ ശ്രീനാരായണദർശനങ്ങൾ ആഴത്തിൽത്തന്നെ പഠിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സർക്കാരുകളും ശ്രീനാരായണീയ ദർശനങ്ങൾ പിന്തുടരുന്നവരുമാണ് അതിനു മുൻകൈ എടുക്കേണ്ടത് എന്നു തോന്നുന്നു.

ജാതിമതചിന്തകൾ രാഷ്ട്രീയവും സാമൂഹികബന്ധങ്ങളും നിർണ്ണയിക്കുന്ന വർത്തമാനകാലഘട്ടത്തിൽ ശ്രീനാരായണീയ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്നത് മാത്രമാണ് സമൂഹനൻമയ്ക്ക് കരണീയമായിട്ടുള്ളത്.